കേരളത്തിലെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ രംഗങ്ങളിൽ ശ്രദ്ധേയമായ രണ്ട് വ്യക്തിത്വങ്ങളാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ മുൻ ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻയും ഗോകുലം ഗ്രൂപ്പ് ചെയർമാനായ ഗോകുലം ഗോപാലൻയും. ഇരുവരും ഈഴവ സമുദായ പശ്ചാത്തലത്തിൽ നിന്നുയർന്ന നേതാക്കളാണെങ്കിലും അവരുടെ ജീവിതയാത്രകളും പ്രവർത്തനരീതികളും വളരെ വ്യത്യസ്തമാണ്.

വെള്ളാപ്പള്ളി നടേശൻ പ്രധാനമായും സമുദായ സംഘടനകളിലൂടെ സാമൂഹിക-രാഷ്ട്രീയ സ്വാധീനം വളർത്തിയ വ്യക്തിയാണ്. മറുവശത്ത് ഗോകുലം ഗോപാലൻ വ്യവസായ-ധനകാര്യ രംഗത്ത് വൻ സംരംഭങ്ങൾ സൃഷ്ടിച്ച ഒരു ബിസിനസ് നേതാവായി അറിയപ്പെടുന്നു. അതിനാൽ ഒരാൾ സംഘടനാ ശക്തിയുടെ പ്രതിനിധിയായിരിക്കുമ്പോൾ മറ്റൊരാൾ സാമ്പത്തിക ശക്തിയുടെ പ്രതിനിധിയെന്ന നിലയിലാണ് പലരും ഇവരെ വിലയിരുത്തുന്നത്.

മുഖം മനസ്സിന്റെ കണ്ണാടി എന്നത് നമ്മുക്ക് ഈ രണ്ടു വ്യക്തികളിൽ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ . ഒരാൾ വളരെ സൗമ്യനും മറ്റൊരാൾ അതീവ ദേഷ്യക്കാരനും എന്നത് അവരിൽ തന്നെ എഴുതി വെച്ചിട്ടുണ്ട് . 1996 മുതൽ അജയ്യനായി എസ്എൻഡിപി ഭരിച്ചുകൊണ്ടിരുന്ന വെള്ളാപ്പള്ളിക്ക് മുന്നിലേക്ക് ചെന്നൈയിൽ നിന്നും ഗോകുലം ഗോപാലൻ പറന്നിറങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ വെള്ളാപ്പള്ളി വരെ ഒന്ന് കിടുങ്ങി പോയി .

പക്ഷെ കേരളത്തിന്റേതായ കുനുഷ്ടുകളും കുന്നായ്മകളും വെള്ളാപ്പള്ളിക്ക് അറിയുന്നത് പോലെ തമിഴ്‌നാട്ടിൽ ജീവിച്ചിരുന്ന ഗോകുലം ഗോപാലന് വശമില്ലായിരുന്നു . അദ്ദേഹം കേരളത്തിൽ കൂടുതൽ സമയം ചിലവഴിച്ചു തുടങ്ങിയപ്പോൾ '' കേരളവർമ്മ പഴശ്ശി രാജ '' എന്ന സിനിമ നിർമ്മിച്ച് കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തി . കേരളത്തിൽ എവിടെ ചെന്നാലും മലയാളി ഉള്ള എവിടെ ചെന്നാലും എനിക്ക് ആദരവ് ലഭിച്ചത് പഴശ്ശിരാജയിലൂടെ ആയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് .

ശ്വാശ്വതീകാനന്ദയുടെ ദുരൂഹ മരണശേഷവും , മൈക്രോ ഫൈനാൻസ് കേസ് വന്നതിന് ശേഷവും വിദ്യാസാഗർ വെള്ളാപ്പള്ളി കൂട്ടുകെട്ടിൽ നിന്നും പടിയിറങ്ങി . ഗോകുലം ഗോപാലനുമായി ചേർന്ന് എസ്എൻഡിപി യെ രക്ഷിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു .

അതിന്നിടക്ക് 2008 ജൂൺ ഏഴിന് ഗോകുലം ഗോപാലന്റെ മകൻ ശബരീഷ് അങ്കമാലിക്കടുത്ത് ഒരു വാഹനാപകടത്തിൽ മരണമടഞ്ഞു . പിന്നീട് ഇവർ തമ്മിലുള്ള ശത്രുത വർദ്ധിക്കുകയും 2010 സെപ്തംബറിൽ വെള്ളാപ്പള്ളിക്ക് എതിരായി എസ്എൻഡിപി ജനറൽ സെക്രറ്ററി സ്ഥാനത്തിനായി മത്സരിക്കുകയും ചെയ്തു . 881 വോട്ടുകൾക്ക് എതിരെ 7591 വോട്ടുകൾ അധികം നേടിക്കൊണ്ട് വെള്ളാപ്പള്ളി ഗോകുലം ഗോപാലനെ മലർത്തിയടിക്കുകയും ചെയ്തു .

ഇരട്ട വോട്ടുകളും കള്ളാ വോട്ടുകളും കൊണ്ട് ഗോകുലം ഗോപാലനെ വെള്ളാപ്പള്ളി പറ്റിക്കുകയിരുന്നു എന്ന് കേസിൽ പറയുന്നു . അതിന്നിടയിൽ വെള്ളാപ്പള്ളിയുമായി അകൽച്ചയിലായിരുന്ന ഒരു സഹോദരൻ അദ്ദേഹത്തിന് ലഭിച്ച തറവാട് വീട് ഗോകുലം ഗോപാലന് വിൽക്കുകയും ചെയ്തു എന്ന് നാട്ടുകാർ പറയുന്നു . സിനിമകളിൽ കാണുന്ന ട്വിസ്റ്റുകളാണ് അവർ തമ്മിൽ നടന്നു കൊണ്ടിരുന്നത് .

സ്വഭാവ സവിശേഷതകളിലും സമീപന രീതികളിലും ഇവർക്കിടയിൽ വ്യക്തമായ വ്യത്യാസങ്ങൾ കാണാം. വെള്ളാപ്പള്ളി നടേശൻ പൊതുവേദികളിൽ ശക്തമായ പ്രസ്താവനകൾ നടത്തുകയും സമുദായ വിഷയങ്ങളിൽ നേരിട്ടുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന നേതാവായി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രസംഗശൈലിയും രാഷ്ട്രീയ നിലപാടുകളും പലപ്പോഴും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ഗോകുലം ഗോപാലൻ എന്നാൽ താരതമ്യേന ശാന്തമായ ശൈലിയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. ബിസിനസ് വികസനം, ധനകാര്യ സേവനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരാളുടെ നേതൃത്വശൈലി സംഘടനാപരവും രാഷ്ട്രീയപരവുമാണെങ്കിൽ മറ്റൊരാളുടേത് സംരംഭകത്വവും മാനേജ്മെന്റ് രീതിയുമായാണ് വിലയിരുത്തപ്പെടുന്നത്.

കച്ചവട താൽപര്യങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളും ഇവരുടെ ജീവിതപാതകളിൽ പ്രധാന ഘടകങ്ങളാണ്. വെള്ളാപ്പള്ളി നടേശന്റെ പ്രവർത്തനങ്ങൾ പ്രധാനമായും എസ്.എൻ.ഡി.പി ട്രസ്റ്റുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്പിറ്റാലിറ്റി മേഖലയിലെ ചില സംരംഭങ്ങൾ, സമുദായ സംഘടനകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയായിരുന്നു.

മറുവശത്ത് ഗോകുലം ഗോപാലൻ ഗോകുലം ഗ്രൂപ്പിലൂടെ ധനകാര്യ സേവനങ്ങൾ, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കായികരംഗം തുടങ്ങിയ നിരവധി മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ബിസിനസ് സാമ്രാജ്യം രൂപപ്പെടുത്തിയിട്ടുണ്ട്. അവരുടെ ആസ്തിയും സാമ്പത്തിക സ്വാധീനവും വ്യത്യസ്ത മേഖലകളിൽ നിന്നാണ് വളർന്നത് എന്നതാണ് പ്രധാന വ്യത്യാസം.

രാഷ്ട്രീയ നിലപാടുകളിലും കലാ-സാംസ്കാരിക ബന്ധങ്ങളിലും വ്യക്തിഗത ബന്ധങ്ങളിലും ഇവർ തമ്മിൽ വ്യത്യസ്ത സമീപനങ്ങളാണ് കാണുന്നത്. വെള്ളാപ്പള്ളി നടേശൻ പല രാഷ്ട്രീയ വിഷയങ്ങളിലും തുറന്ന നിലപാടുകൾ സ്വീകരിക്കുകയും ചില രാഷ്ട്രീയ കക്ഷികളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിട്ടുണ്ട്. ഗോകുലം ഗോപാലൻ പൊതുവെ ബിസിനസ്, സാമൂഹിക സേവനങ്ങൾ, കായിക-സാംസ്കാരിക മേഖലകളിലെ പിന്തുണ തുടങ്ങിയവയിലൂടെയാണ് പൊതുജീവിതത്തിൽ സാന്നിധ്യം പുലർത്തുന്നത്.

ഇങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചിരുന്നിട്ടും കേരളത്തിലെ സാമൂഹിക ചർച്ചകളിൽ ഇരുവരും സ്വാധീനം ചെലുത്തിയ വ്യക്തികളായി തുടരുകയാണ്; അവരുടെ വ്യത്യസ്ത ജീവിതപാതകൾ കേരള സമൂഹത്തിലെ സംഘടനാ ശക്തിയും സാമ്പത്തിക ശക്തിയും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

എന്തായാലും വെള്ളാപ്പള്ളിക്ക് എതിരായി വിദ്യസാഗറും ഗോകുലം ഗോപാലനും കുറെ നല്ലവരായ എസ്എൻഡിപി സഹോദരങ്ങളും നടത്തിയ പോരാട്ടങ്ങൾക്ക് അന്തിമ വിധി ലഭിച്ചിരിക്കുന്നു .

ഇനിയിപ്പോൾ സ്റ്റേ ഒക്കെ വാങ്ങിയാലും ഒരു ദിവസം എങ്കിൽ ഒരു ദിവസം വെള്ളാപ്പള്ളിയെ മുട്ടുകുത്തിക്കാനായതിൽ കേരളത്തിൽ ഒട്ടേറെ പേർ സന്തോഷിക്കുന്നുണ്ടാകും . പിണറായി വിജയൻ വരെ . ചിലപ്പോൾ കാറിൽ കയറ്റിയതും അത് കൊണ്ടായിരിക്കും എന്ന് ട്രോളർ മാർ പോസ്റ്റുകൾ ചെയ്തു തുടങ്ങി . എന്തായാലും എസ്എൻഡിപിക്ക് ഒരു ആശ്വാസമായിരിക്കുകയാണ് വിധി .

വേതാളത്തെ തോളിലേറ്റിക്കൊണ്ട് വിക്രമാദിത്യൻ :